Saturday 10 September 2011

പഴങ്ങള്‍ വാങ്ങുമ്പോള്‍...

പഴങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്ന്

ന്യദല്‍ഹി:പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ സാധാരണയായി നിര്‍ദ്ദേശിക്കുന്നത്.  പലനിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കടകളില്‍ നിരന്നിരിക്കുന്നത് കാണാന്‍ ഏറെ മനോഹരവുമാണ്. എന്നാല്‍ ഇവയില്‍ ധാരാളമായി രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാകമാവാത്ത പഴങ്ങള്‍ പഴുപ്പിക്കാനുപയോഗിക്കുന്ന ഇവ ശരീരത്തിന് ഏറെ ദോഷകരമാണ്. മാങ്ങ പോലെയുള്ള പഴങ്ങള്‍ മരത്തില്‍ നിന്ന് തന്നെ പഴുക്കാറുണ്ടെങ്കിലും പാകമായാല്‍  കച്ചവട സൗകര്യാര്‍ത്ഥം   അവ പറിച്ചെടുത്ത് കൃത്രിമ മാര്‍ഗങ്ങളിലൂടെ പഴുപ്പിക്കാറായിരുന്നു പതിവ് . പണ്ടുകാലങ്ങളില്‍ പുകയത്ത് വെക്കുന്നത് പോലെ പ്രകൃത്യാ ഉള്ള രീതികളാണ് സ്വീകരിച്ചിരുന്നതെങ്കിലും പിന്നീടത് കൃത്രിമ മാര്‍ഗങ്ങളിലേക്ക് മാറി.ആദ്യം എഥിലിന്‍ മാത്രമാണ് ഇതിനുപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈഥേന്‍, കാല്‍സ്യം കാര്‍ബൈഡ്, എഥഫോണ്‍ എന്നീ രാസപദാര്‍ത്ഥങ്ങളും വ്യാപകമായി ഉപയാഗിക്കുന്നു.  ഇവയുടെ അശാസ്ത്രീയ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സസ്യ വളര്‍ച്ചയെ ത്വരിതപ്പെടുത്താനുപയോഗിക്കുന്ന പദാര്‍ത്ഥമാണ് എഥഫോണ്‍. ഇത് വളര്‍ച്ചയെത്താത്ത പഴങ്ങള്‍ വേഗത്തില്‍ പഴുപ്പിക്കുന്നു. ആപ്പിള്‍, തക്കാളി, കാപ്പി, കാപ്‌സിക്കം തടങ്ങിയവയിലാണ് ഇതിന്റെ ഉപയോഗം കാണുന്നത്. മാത്രമല്ല വളരെ വേഗം ഇത് എഥിലിന്‍ ആയി മാറുകയും പെയ്യുന്നു. എഥിലിന്‍ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുകയും കണ്ണ്, തൊലി, കരള്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു. കുടാതെ ഓര്‍മക്കുറവിനും ശ്വസന സംബന്ധമായ പ്രയാസങ്ങള്‍ക്കും ഇത് കാരണമാവുന്നു. എഫ്. ഡി. സി. എ(സ്‌റ്റേറ്റ് ഫുഡ് ആന്റ് ഡ്രഗ്‌സ് കണ്‍ട്രോള്‍ അട്മിനിസ്‌ട്രേഷന്‍) എഥഫോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഉപയോഗം വ്യാപകമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉപ്പും നാരങ്ങനീരുമൊഴിച്ച വെള്ളത്തില്‍ അഞ്ചുമുതല്‍ ഏഴു മിനിറ്റ് വരെ പഴങ്ങള്‍ ഇട്ട് വെച്ചതിന് ശേഷം ഉപയോഗിക്കുക. നഖത്തിന്റെ അടയാളം, ചെറിയ കുത്തുകള്‍, പൊടികള്‍ വിതറിയതിന്റെ അടയാളം മുതലായവ ഉള്ള പഴങ്ങള്‍ വാങ്ങാതിരിക്കുക.