Monday 28 May 2012

പാന്‍ മസാല നിരോധിച്ചു

തിരുവനന്തപുരം

സംസ്ഥാനത്തു പാന്‍ മസാല നിരോധിച്ചു. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമാണു പാന്‍ മസാലയും അനുബന്ധ ഉത്പന്നങ്ങളും നിരോധിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യമറിയിച്ചത്. വായിലെ ക്യാന്‍സര്‍ അടക്കം പാന്‍ മസാല ഉപയോഗം കാരണമുള്ള രോഗങ്ങള്‍ വര്‍ധിച്ചതാണു നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉത്തരവു പുറപ്പെടുവിച്ചതിനാല്‍ വില്‍പ്പനയും ഉപയോഗവും നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ആറു ലക്ഷം രൂപ പിഴയും ആറു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തു പാന്‍ മസാല നിരോധിച്ച രണ്ടാമത്തെ സംസ്ഥാനമാണു കേരളം. ആദ്യത്തേതു മധ്യപ്രദേശാണ്.

Wednesday 9 May 2012

പകര്‍ച്ചവ്യാധി പ്രതിരോധ നടപടി ശക്തമാക്കും

പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കും

കൊച്ചി: പകര്‍ച്ചപ്പനിക്കെതിരെ ബോധവത്കരണം ശക്തമാക്കാനും 16 മുതല്‍ ജില്ലയില്‍ മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തീരുമാനം. മന്ത്രി കെ. ബാബുവിന്‍െറ നേതൃത്വത്തില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കുടുംബശ്രീ, റസിഡന്‍റ്സ് അസോസിയേഷനുകള്‍, പഞ്ചായത്ത് എന്നിവരുമായി സഹകരിച്ച് ആരോഗ്യവകുപ്പിന്‍െറ മേല്‍നോട്ടത്തിലാകും പ്രതിരോധ പ്രവര്‍ത്തനം. 15 നുമുമ്പ് ബ്ളോക്കുതലത്തില്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് യോഗം വിളിച്ചുചേര്‍ക്കും.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക മാസ്റ്റര്‍ പ്ളാന്‍ തയാറാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇത് പ്രവര്‍ത്തനം വൈകാന്‍ ഇടയാക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

മഴക്കാല പൂര്‍വ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ 1.74 കോടി രൂപ ആരോഗ്യ കേരളം അനുവദിച്ചിട്ടുണ്ട്. തുക വാര്‍ഡ് സമിതികള്‍ക്ക് കൈമാറി. ഗ്രാമപഞ്ചായത്തുകളിലെ 136 വാര്‍ഡുകള്‍ക്കും 400 മുനിസിപ്പല്‍ വാര്‍ഡുകള്‍ക്കും 10,000 രൂപ വീതമാണ് അനുവദിച്ചതെന്ന് കലക്ടര്‍ പി.ഐ.ഷെയ്ഖ് പരീത് വ്യക്തമാക്കി. ഇതിനുപുറമെ ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് 25,000 രൂപ വരെ അനുവദിക്കാം. ഇതും പര്യാപ്തമല്ലെങ്കില്‍ 50,000 രൂപ വരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസ്സമാകില്ലെന്ന് കലക്ടര്‍ ഷെയ്ഖ് പരീത് പറഞ്ഞു. നല്‍കുന്ന പണം ശരിയായി വിനിയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മലേറിയ, ഡെങ്കി അടക്കമുള്ള പകര്‍ച്ചപ്പനികള്‍ വര്‍ധിച്ചതായി യോഗത്തില്‍ ഡി.എം.ഒ അറിയിച്ചു. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞവര്‍ഷത്തെക്കാള്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കാമ്പയിനും പ്രവര്‍ത്തനവും ഏറ്റെടുക്കണം. ഗ്രനഥശാലകള്‍, സദ്ധസംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, സ്കൂളുകള്‍, നാഷനല്‍ സര്‍വീസ് സ്കീം, എന്‍.സി.സി, കുടുംബശ്രീ, സദ്ധ സംഘടനകള്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അനവധി പ്രവര്‍ത്തകരെയും ഈ കാമ്പയിന്‍റ ഭാഗമാക്കും. ജൂണ്‍ മാസം വരെ നീളുന്ന വിപുലമായ പ്രചാരണം ഓരോ വാര്‍ഡിലും സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി.

പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃധര്‍ക്ക് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍ദേശം നല്‍കി. മഴക്കാലത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ഈ മാസം അഞ്ചുമുതല്‍ എട്ടുവരെ എല്ലാ ജില്ലകളിലും അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ ഉള്‍പ്പെടുത്തി പകര്‍ച്ചവ്യാധി പ്രതിരോധ നടപടി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും വിളിക്കും. ജല, കൊതുകുജന്യ രോഗങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, പകര്‍ച്ചവ്യാധി പ്രധിരോധ നടപടി ഈര്‍ജിതമായി നടക്കാത്തതിനാല്‍ ആശങ്കപ്പെടാനില്ലെന്ന് ഡി.എം.ഒ പറഞ്ഞു.

വാട്ടര്‍ അതോറിറ്റി, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.