Wednesday 28 March 2012

മഴക്കാല രോഗപ്രതിരോധത്തിന് ഒരുക്കം തുടങ്ങു

ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ സമ്പത്താണ്. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതാണെന്ന ചൊല്ലിന് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
ആദ്യം പ്രതിരോധം

ജൂണില്‍ മഴ പെയ്യാനിരിക്കെ മെയ് മാസത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ശീലം മാറ്റിയെടുക്കേണ്ടതുണ്ട്. കഴിയുന്നതും നേരത്തേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.വീടുകളില്‍ പ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. മഴയ്ക്കു മുമ്പേ ജനപ്രതിനിധികള്‍ മുഖേന ഓടകള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുകയും വേണം. കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യുന്നതു നല്ലതാണ്. മഴ പെയ്തുതുടങ്ങിയ ഉടനെയാണ് ക്ളോറിനേഷന്‍ ചെയ്യേണ്ടത്. കഴിയുന്നതും പ്രദേശത്തെ എല്ലാ കിണറുകളും ഒരുമിച്ചു ക്ളോറിനേറ്റ് ചെയ്യുക.

വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുക. ചെറിയ ചെടികളില്‍ കൊതുകുകള്‍ എളുപ്പം പെരുകുന്നതാണ്. തോട്ടങ്ങളിലെ കമുകിന്‍പാളകളിലും മറ്റും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യത കൂടുതലാണ്. സെപ്റ്റിക് ടാങ്കിന്റെ സ്ളാബിന്റെ വിടവുകള്‍ സിമന്റ് ഉപയോഗിച്ച് അടയ്ക്കണം. വിന്റ് പൈപ്പില്‍ നെറ്റ് ഇടാനും മറക്കരുത്. രോഗം പരത്തുന്ന കൊതുകുകളുടെ ഉദ്ഭവസ്ഥാനങ്ങളാണവ. അതു കണ്ടെത്തി അവയെ നശിപ്പിക്കുന്നതാണ് ഏറ്റവും നല്ല രോഗപ്രതിരോധപ്രവര്‍ത്തനം.

വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടാല്‍  വിവരം അറിയിക്കണം.

മാലിന്യങ്ങള്‍ ഓടയില്‍ വലിച്ചെറിയാതെ നശിപ്പിക്കാന്‍ ശീലിക്കണം. എലികള്‍ പെറ്റുപെരുകാന്‍ അതു കാരണമാവും. എലി മാത്രമല്ല, കന്നുകാലികള്‍, പൂച്ച, പട്ടി എന്നിവയും എലിപ്പനിയുടെ രോഗാണുവാഹകരാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. അതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഉപ്പോ ബ്ളീച്ചിങ് പൌഡറോ വിതറുക. വീടുകളില്‍ പാത്രം കഴുകുന്ന സ്ഥലം, അലക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് അണുക്കള്‍ കൂടുതല്‍ കണ്ടുവരാറുള്ളത്. ഈ സ്ഥലങ്ങളില്‍ അണുനശീകരണത്തിന് ഉപ്പ് വിതറിയാല്‍ മതി. വൃത്തിഹീനമായി കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ കുളിക്കുന്നതിലൂടെ ചെവി, മൂക്ക്, വായ എന്നിവയിലൂടെ എലിപ്പനിയുടെ അണുക്കള്‍ മനുഷ്യരിലേക്കു പടരാനിടയുണ്ട്.


1. പനി കണ്ടാലുടന്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കുക.
2. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
3. വീട്ടിലാര്‍ക്കെങ്കിലും എലിപ്പനിയുണ്ടെങ്കില്‍ പ്രതിരോധത്തിനായി ഡോക്സി സൈക്ളിന്‍ കഴിക്കുക.
4. പനി വന്നുകഴിഞ്ഞാല്‍ മറ്റുള്ളവരുമായുള്ള സഹവാസം കുറയ്ക്കുക.

Sunday 25 March 2012

വേനലില്‍ വാടാതിരിക്കാന്‍

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ചുട്ടുപൊള്ളുമെന്നാണ് മുന്നറിയിപ്പ്.  ഹൃദ്രോഗികള്‍, പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചൂടേറ്റു വാടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ചൂടോടെ.ഇനിയങ്ങോട്ടു ചൂടുവാര്‍ത്തകളുടെ സമയമാണ്. പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ കണ്ണില്‍ക്കണ്ടവരോടൊക്കെ സൂര്യന്‍ ചൂടാവുന്ന കാലം. പൊള്ളുന്ന സത്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ കടുത്ത വേനലില്‍ വെയിലേറ്റു വാടിപ്പോകും. ചൂടിനൊപ്പം രോഗങ്ങളും കൂടുമെന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിന്റെ തണലുപറ്റി നടക്കുകയേ നിവൃത്തിയുള്ളൂ.ചൂടു കൂടിക്കൂടി വരികയാണ്. വരാനിരിക്കുന്ന രണ്ടുമാസങ്ങളും ചുട്ടുപൊള്ളുമെന്നാണ് വിദഗ്ധപക്ഷം. ഹൃദ്രോഗികള്‍, പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി കടക്കുമ്പോള്‍ സൂര്യാഘാത ലക്ഷണങ്ങള്‍ പ്രകടമാവാനിടയുണ്ട്. നിര്‍ജലീകരണത്തില്‍നിന്നു രക്ഷപ്പെടാന്‍ ധാരാളം വെള്ളം കുടിക്കുകയാണ് പ്രധാന പോംവഴി. കൂടുതല്‍ സമയം വെയില്‍കൊള്ളുന്ന സാഹചര്യം പരമാവധി ഒഴിവാക്കിയാല്‍ നന്ന്. തലച്ചോറ്, ത്വക്ക്, ഹൃദയം, മസിലുകള്‍ എന്നിവയെ ഗുരുതരമായ തോതില്‍ത്തന്നെ സൂര്യഘാതം ബാധിക്കാം. ചൂടുപേടിച്ച് വീടിനുള്ളില്‍ ഇരിക്കുന്നവരും സൂര്യതാപത്തെ സൂക്ഷിക്കണം.

വെള്ളം കുടിക്കൂ...
നിര്‍ജലീകരണം വരാതിരിക്കാന്‍ ഇഷ്ടംപോലെ വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളമായാല്‍ നന്ന്. ഇരുപതു മിനിറ്റോളം 100 ഡിഗ്രി സെല്‍ഷ്യസില്‍ വെട്ടിത്തിളച്ചാലേ വെള്ളം പൂര്‍ണമായും അണുവിമുക്തമാകൂ. മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന അണുക്കള്‍ ചൂടിനെ പ്രതിരോധിക്കും.  തിളച്ചശേഷം വെള്ളം മറ്റു പാത്രങ്ങളിലേക്കു മാറ്റരുത്. അതേ പാത്രത്തില്‍നിന്നുതന്നെ എടുത്ത് ഉപയോഗിക്കുന്നതാവും നല്ലത്. ദിവസേന കുറഞ്ഞതു രണ്ടര ലീറ്റര്‍ വെള്ളമെങ്കിലും കുടിച്ചേ പറ്റൂ. കായികാധ്വാനമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ അളവ് പിന്നെയും കൂട്ടാം. ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെയാണ് സാധാരണ ശക്തമായ രീതിയില്‍ ചൂട് അനുഭവപ്പെടുന്നത്. ഈ സമയം വിശ്രമിക്കാന്‍ പറ്റുമെങ്കില്‍ നന്നായി.

അയഞ്ഞവസ്ത്രങ്ങള്‍ ധരിക്കുക, നടക്കുമ്പോള്‍ തണലുപറ്റി പോവുക. ജീരകം, പതിമുഖം, തുളസി ഇവയിലേതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളം യാത്രകള്‍ക്കു പോകുമ്പോള്‍ കൂടെ കരുതാം. വെള്ളം ധാരാളം കുടിക്കാമെങ്കിലും ആരോഗ്യത്തിനു ഹാനികരമായ 'വെള്ളം ഒഴിവാക്കണം. അല്ലെങ്കില്‍ ഒഴിവാക്കിയ
രോഗങ്ങള്‍ പലതും തിരിച്ചുവരുമെന്നറിയുക. തണുത്ത ബിയറും നിര്‍ജലീകരണം കൂട്ടുകയേയുള്ളൂ. അമിതദാഹം, മൂത്രം കുറയുക, ഛര്‍ദി, രക്തസമ്മര്‍ദം കുറയുക, നാവു വരളുക എന്നിവ കണ്ടാല്‍ നിര്‍ജലീകരണം ആണെന്നു സംശയിക്കാം. അല്‍പം ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളം, ഓറഞ്ചുനീര്, കരിക്കിന്‍വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയെല്ലാം നല്ലതാണ്. ദഹിക്കാന്‍ എളുപ്പമുള്ളതും ജലാംശം കൂടുതലുള്ളതുമായ ഭക്ഷണമാണു വേനല്‍ക്കാലത്ത് ഉത്തമം. വാഴപ്പഴം, ചക്കപ്പഴം, ഞാവല്‍പ്പഴം, മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങിയവയെല്ലാം ഏറെ പ്രയോജനപ്രദമാണ്.

ജലജന്യരോഗങ്ങള്‍ ഭീഷണിജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് പ്രധാനമായും വേനല്‍ക്കാലത്ത് ഭീഷണി ഉയര്‍ത്തുന്നത്. കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ പിടിപെടാനുള്ള സാധ്യത വളരെ കൂടുതല്‍. വെള്ളത്തില്‍ക്കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എയും ഇയും. വിട്ടുവിട്ടുള്ള പനി, ശരീരമാസകലം വേദന, വിശപ്പില്ലായ്മ, നിരന്തര ക്ഷീണം, മനംപിരട്ടല്‍, ഉന്മേഷമില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. അസുഖം മൂര്‍ച്ഛിച്ചാല്‍ ചിലപ്പോള്‍ ഛര്‍ദിയുമുണ്ടാകും.വേനല്‍ച്ചൂട് കൂടുമ്പോഴാണു ചിക്കന്‍പോക്സിന്റെ ഭീഷണി. തൊലിപ്പുറത്തു കുമിളകളായാണു രോഗം പ്രത്യക്ഷപ്പെടുക. യഥാസമയം ചികില്‍സിച്ചില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 14 ദിവസമെടുക്കും. രോഗം ഭേദമാകുന്നതിനും 14 ദിവസത്തെ ഇടവേളയുണ്ട്. ഡോക്ടറെ കണ്ട് ആവശ്യമായ ചികില്‍സതേടണം.

കണ്ണടയ്ക്കരുതേ

നേത്രപടലത്തിനുണ്ടാകുന്ന അണുബാധയായ ചെങ്കണ്ണ് ചൂടുകാലത്തെ മറ്റൊരു പ്രശ്നക്കാരനാണ്. വൈറസ്, ബാക്ടീരിയ എന്നിവമൂലം രോഗമുണ്ടാകാം. പനി, തലവേദന, കണ്ണുകള്‍ക്കു ചൊറിച്ചില്‍, ചൂട്, കണ്‍പോളകള്‍ക്കു തടിപ്പ്, പീളകെട്ടല്‍, പ്രകാശം ഏല്‍ക്കുമ്പോള്‍ വല്ലായ്മ എന്നിവയാണു ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍. പകല്‍സമയത്തെ കടുത്തചൂടും വൈകിട്ടുള്ള മഴയും ചെങ്കണ്ണു വ്യാപകമാക്കും. നല്ല ശുദ്ധമായ വെള്ളത്തില്‍ ഇടയ്ക്കിടെ മുഖം കഴുകുന്നതു നല്ലതാണ്. ചെങ്കണ്ണ് വന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കണം.

കുട്ടികളെ ശ്രദ്ധിക്കണം
വേനല്‍ക്കാലത്ത് കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണം. തിളയ്ക്കുന്ന വെയിലുള്ള സമയത്ത്, സ്കൂള്‍ അടുത്താണെങ്കില്‍പോലും കുട്ടികളെ നടന്നുപോകാന്‍ സമ്മതിക്കരുത്. ഉച്ചയ്ക്കു വീട്ടില്‍വന്ന് ഊണുകഴിച്ചിട്ടു തിരികെപ്പോകുന്ന പതിവും തല്‍ക്കാലം ഈ വെയിലത്തു വേണ്ടെന്നു പറയുക. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കു കുടിക്കാന്‍ വീട്ടില്‍നിന്നുതന്നെ തിളപ്പിച്ചാറിയ വെള്ളം കൊടുത്തുവിടാന്‍ മറക്കരുത്.

ഇനിയുമുണ്ട് ശ്രദ്ധിക്കാന്‍
ചൂടുകാലത്ത് ഇളംനിറത്തിലുള്ളതും അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോള്‍ ഒരു കുടകൂടി കയ്യിലിരുന്നോട്ടെ. കാപ്പി, ചായ അധികം വേണ്ട. നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കഠിനമായ വെയിലത്ത് അധികസമയം ചെലവഴിക്കരുത്. ലഘുവായ സമീകൃതാഹാരം ശീലിക്കണം. ദിവസം രണ്ടുനേരം കുളിക്കുക. യാത്രകള്‍ കഴിവതും ഉച്ചയ്ക്കു 12 മണിക്കു മുന്‍പേയും മൂന്നിനു ശേഷവും ക്രമീകരിക്കുക.

സൂര്യതാപമോ സൂര്യാഘാതമോ ഏല്‍ക്കുന്ന വ്യക്തിയെ പെട്ടെന്നുതന്നെ തണലിലേക്കു മാറ്റിക്കിടത്തണം. കട്ടികൂടിയ വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ ഒഴിവാക്കണം. സാധാരണ വെള്ളത്തില്‍ തുണിമുക്കി ശരീരം തുടയ്ക്കണം. തണുത്ത വെള്ളം ഉപയോഗിക്കരുത്. ഇത്രയും ചെയ്തശേഷം എത്രയുംവേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് ഉത്തമം.

വിവരങ്ങള്‍ക്കു കടപ്പാട്:
ഡോ. എം.എ. സിയാര്‍ , (സിവില്‍ സര്‍ജന്‍, ജില്ലാ ആശുപത്രി, പാലക്കാട്)
(മനോരമ ഓണ്‍ലൈനില്‍ നിന്ന്)

Friday 16 March 2012

മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍

തൃപ്പൂണിത്തുറ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ലായം ഗ്രൗണ്ടില്‍ ബയോഗ്യാസ് പ്ലാന്റുകളുള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണ യൂണിറ്റുകളുടെ പ്രദര്‍ശനവും ബുക്കിങ്ങും നടക്കുന്നു. റെയ്ഡ്‌കോ , ക്രെഡായി, രാജഗിരി കോളെജ് മുതലായ ഏജന്‍സികളുടെ വിവിധ യൂണിറ്റുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് 5000 ക സബ്‌സിഡി ലഭിക്കുന്നതാണ്.
                  റെയ്ഡ്‌കോയുടെ വിവിധ മോഡല്‍ ബയോഗ്യാസ് പ്ലാന്റുകളുള്‍
  (8950 ക(0.5 ക്യുബിക് മീറ്റര്‍ കപ്പാസിറ്റി), 10500ക(0.75 ക്യുമീ), 13150 ക( 1 ക്യുമീ) ഇങ്ങനെയാണു വില. ഇതില്‍ 5000 ക സബ്‌സിഡി കിഴിവും കിട്ടും)
Raidco Bioflame,Email:bioflameindia@gmail.com Web: www.bioflame.in Hepline: 9387774984, 8907174516
                                പ്ലാന്റിന്റെ അകവശം

                                            മൂടി

                                    ബയോഗ്യാസ് സ്റ്റൗ

                   ഡ്രൈ ആയ ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന യൂണിറ്റ്‌(275ക യാണു വില
)

                                മുകളിലെ യൂണിറ്റിന്റെ അകം

                             ക്രെഡായിയുടെ ബയോഗ്യാസ് പ്ലാന്റ് (4 കി ഗ്രാം ജൈവമാലിന്യങ്ങളിടാവുന്ന പ്ലാന്റുകളാണിവ രണ്ടും. വില 10500 ക(സബ്‌സിഡി കിഴിവ് 5000 കിട്ടും)


          ക്രെഡായിയുടെ ബയോഗ്യാസ് പ്ലാന്റ് -മറ്റൊരു മോഡല്‍ (സീലുള്ളത്-കൊതുകു ശല്യമില്ലാത്തത്)വില 12500 ക (സബ്‌സിഡി കിഴിവ് 5000 കിട്ടും)

CREDAI CLEAN CITY MOVEMENT, 1st Floor, No 43, Jawahar Nagar, Kadavanthara, Kochi-682020. Ph: 0484-2204148, 2204149 Mob: 9605009901 Email:credaicleancity@gmail.com


ശുചിത്വ ബോധവത്കരണത്തിനായി നഗരസഭ സ്ഥാപിച്ച ഫ്ലക്സ് ബോഡ്
പ്രവേശന കവാടത്തിലെ ബാനര്‍